Saturday, January 31, 2009

പ്രേമലേഖനം

എന്റെ മുന്‍‌കാല കാമുകിക്ക് ,
നിന്നെ കണ്ട നാള്‍ തൊട്ടു നിന്നെ ഞാന്‍ വെറുക്കാന്‍ തുടങ്ങിയിരുന്നു. നിന്നോട് ഞാന്‍ നിന്റെതായ ഒരു കാര്യവും ചോദിയ്ക്കാന്‍ ഇഷ്ടപെട്ടിരുന്നില്ല.
നീയെന്റെ കൂടെയുണ്ടായിരുന്ന ആ നാളുകള്‍ നീ ഒരു പാട് വെറുപ്പുകള്‍ എന്നില്‍ നിന്നും എട്ടു വാങ്ങി. നിന്നോടുള്ള വെറുപ്പിന്റെ അളവ് എന്നില്‍ കൂടി കൊണ്ടേയിരുന്നു ,അല്ല നീ കൂട്ടി കൊണ്ടേയിരുന്നു അതരതാലയിരുന്നല്ലോ എന്നോടുള്ള സമീപനം .
നീയെന്ന ഭാവം ,അതായിരുന്നു നിന്നെ ഭരിച്ചിരുന്നത്.നീ നിന്റെ മാത്രം ലോകത്തായിരുന്നു. നിനക്കന്നു ചിന്തികാനുള്ള കഴിവില്ലായിരുന്നു ,നിന്റെ മനസ്സിനെ നിയന്ത്രിക്കാന്‍ അന്നും നീ പഠിച്ചിട്ടില്ലായിരുന്നു.
കാലം അച്ചുതണ്ടില്ലാത്ത ഭ്രമണ പഥത്തില്‍ അതിന്റെ പാലായനം തുടര്‍ന്ന് കൊണ്ടേയിരുന്നു ,നിന്നെയും എന്നെയും ആരെയും പ്രതീക്ഷിച്ചു നില്‍ക്കാതെ .കാലത്തിന്റെ വികൃതി ,നിന്നോടുള്ള പ്രായശ്ചിത്തം കണക്കെ ആ വെറുപ്പ്‌ എന്റെ മനസ്സില്‍ നിന്നോടുള്ള ഇഷ്ടമായി വളര്‍ന്നു ,അതല്ലെന്കില്‍ അങ്ങിനെ ആക്കി ഞാന്‍ എടുത്തു.
പക്ഷെ എന്നെ നിനക്ക് മനസിലാക്കാന്‍ കഴിഞ്ഞിരുന്നില്ല ,അത് കൊണ്ട് തന്നെ എന്റെ ഇഷ്ടം വെറുമൊരു പായല്‍ പോലെ കണ്ട നീ ഇന്നും എന്റെ മനസ്സിളിരിക്കുന്നു അതെ "എന്റെ അഭിമാനത്തെ ചോദ്യം ചെയ്യപെട്ട വ്യക്തിയായി ". ഇപ്പോഴും ഞാന്‍ നിന്നെ "വെറുക്കുന്നു"
സ്വന്തം
"ഞാന്‍"

TSUNAMI

പൂമുഖത്തെ ചാര് കസേരയില്‍ ഇരുന്നു വൈകീട്ടത്തെ ചായ രസിച്ച് കുടികുനതിന്ടയില്‍ ആണ് ,ഒരു കൊതുക് അയാളുടെ ആസനത്തില്‍ ഒന്ന് ചുംബിച്ചത്. നോടിയിടയ്ല്‍ ഉള്ള അയാളുടെ ചലനം ചായകോപ്പയില്‍ നിന്നും ചായ തുളുമ്പി താഴെ വീഴാന്‍ ഇടയായി .അതിലൊരു തുള്ളി ചായ തറയില്‍ കൂടി പോകുകയായിരുന്ന ഉറുമ്പിന്റെ ദേഹത്ത് വളരെ ശക്തിയായി വന്നു പതിച്ചു .
അപ്പോള്‍ ഉറുമ്പ് നിലവിളിച്ചു 'ഹമ്മേ TSUNAMI'.

Friday, January 30, 2009

അച്ഛനും ബാപ്പയും

എന്റെ പ്രിയപെട്ട കൂട്ട്കാരെ കൂട്ടുകാരികളെ ,കുറെ നാളായി നിങ്ങളോട് പറയാന് വെച്ചിരുന്ന ഒരു കാര്യമാണ് .ജോലി തിരക്ക് കാരണവും അതിനെകാലാരെ എന്റെ മടിയുടെ തീവ്രത ദിനം തോറും കൂടുനത് കൊണ്ടും എനിക്ക് ഈ കാര്യം പറയാന് പറ്റ്യില്ല .ഇന്യും വൈകികുന്നില്ല .കുറെ നാളായി അന്വേഷിച്ചു കൊണ്ടിരുന്ന ഒരു ചോദ്യത്തിന്റെ ഉത്തരം കിട്ട്യാ കഥയാണ് .
ഒരു കൊച്ചു ചോദ്യം "അച്ഛനും ബാപ്പയും ഒന്നാണോ?".
വളരെ ഒന്നും ആലോചിക്കാതെ എല്ലാ സുന്ദരി സുന്ദരന്മാര്ക്കും വേഗത്തില് ഉത്തരം പറയാന് പറ്റുന്ന ചോദ്യം അല്ലെ?. ചില പ്രത്യേക മതസ്ഥര് മലയാളത്തിലെ "അച്ഛനെ " 'ബാപ്പ' എന്നോ 'ഉപ്പ' എന്നോ വിളിക്കും .പരിഷ്കാരികളും സമൂഹത്തിന്റെ മൂടുപടത്തില് നല്ലൊരു സ്ഥാനം നേടിയെടുക്കാന് പാടുപെടുന്ന സമൂഹത്തിനെ ആര്ഭാടം കൊണ്ടു പ്രകാഷിപിക്കാന്‍ ശ്രമിക്കുന്ന ചിലര് ഈ 'അച്ഛനെ ' ചിലപ്പോള് ' ഡാഡി ' എന്നും വിളികാരുണ്ട് .വിഷയത്തിന്റെ ലഖൂകരണത്തിന് തല്കാലം ആ 'ഡാഡിയെ ' നമ്മള് വിട്ടേക്കാം . ചുരുക്കത്തില് ജന്മം നല്കിയവനെ നമള് മലയാളികള് 'അച്ഛന് 'എന്ന് വിളിക്കും അല്ലെ?. ചില ആളുകള് വിശ്വസിക്കുന്നു ജന്മം നല്കിയവന് എന്ന് പറയുന്നത് ദൈവം ആണെന്ന് ,ആകാം ആകാതിര്ക്കം .പ്രത്യക്ഷത്തില് ഒരിക്കലും ആരും കാണാത്ത ദൈവത്തിനു അതിന്റെ ക്രെഡിറ്റ് കൊടുക്കുന്നതിനേക്കാലും ,കാണുന്ന ദൈവമായ അച്ഛന് കൊടുക്കാം അതിന്റെ ഫുള് ക്രെഡിട്ടും .ആകെ കാര്യത്തിന്റെ കെടപ്പ് യാതൊരു മാറ്റവും ഇല്ലാതെ ഈ പറഞ്ഞ രണ്ടും ഒന്നാണ് എന്നാണു . ഞാനും അങ്ങിനെ തന്നെ യാണ് കരുതിയിരുന്നതും.എന്നാല് എന്റെ വിശ്വാസത്തെ മങ്ങലേല്പിച്ച ഒരു സംഭവം ഒരു 'മഹാ സംഭവം' എന്റെ ഇക്കണ്ട ജീവിതത്തില് ഉണ്ടായി, അല്ലേല് നിര്ഭാഗ്യവശാല് ഉണ്ടായി പോയി . മാളോരെ നിങ്ങള് ശ്രദ്ധിച്ചു കേള്ക്കണം ആ കഥ .
അന്നെനിക്ക് 10+8 വയസ്സ് . പ്ലസ് ടു വിനു ചേര്ന്നു കാര്യങ്ങള്‍ ഒന്നും വഴിക്ക് നടക്കാത്തതിനാല്‍ പ്ലസ് വന്‍ കഴിഞ്ഞ ഉടനെ വീട്ടുകാര്‍ എന്നെ പിടിച്ചു പോളി യില് ചേര്‍ത്ത ആ വര്ഷം . പൊതുവെ ക്ലാസ് തുടങ്ങി ഒരാഴ്ച വളരെ സുഖമായിരുന്നു ജീവിതം .ഉച്ച വരെ ക്ലാസ് , അത് കഴിഞ്ഞാല് തിരൂര് ഗയാമിലോഅനുഗ്രതിയ്ലോ ഉച്ച പടവും കണ്ടു വൈകീട്ട് വീടെതുന്നതിന്റെ ആ സുഖം ഇന്നും ഒര്കുമ്പോള് മനസ്സില് ഒരു തണുപ്പാണ് ."സമയം ആരെയും കാത്തു നില്കില്ല" എന്ന് ഏതോ മഹാന് പറഞ്ഞത് എവ്ടെയോ കേട്ടിടുണ്ട് ,അതിനാല്‍ നമ്മെ കാത്തു നിലക്കാത്ത സമയത്തെ നമ്മലെന്ത്നു ഗൌനിക്കണം എന്നാ മനോഭാവം ദിവസങ്ങളുടെ കൊഴിഞ്ഞു പോക്ക് അത്രയൊന്നും എന്റെ ദിനചര്യകളില് ബാധിച്ചിരുന്നില്ല .പക്ഷെ പടിപിചിരുനന് സാറന്മാര്ക്ക് നല്ല നിശ്ചയമുണ്ടായിരുന്നു . ഫസ്റ്റ് ഇയര് ആയതിനാല് നമ്മടെ വകുപ്പുമായി അടുപ്പം വളരെ കുറവായിരുന്നു .ആകെ ഉള്ള ഒരു കണക്ഷന്‍ സി പ്രോഗ്രാം എന്നാ തല കനപ്പികുന്ന പ്രോഗ്രാമിങ്ങും അത് പഠിപ്പിക്കാന്‍ വരുന്ന സാറും ആയിരുന്നു . തലയ്ക്കു ഭാരമുള്ള പണി യൊന്നും അങ്ങിനെ ഇഷ്ടപെടുന്ന ഒരാളല്ല ഞാന്, അത് കൊണ്ടു 'സി ' സിയുടെ വഴിക്കും ഞാന് എന്റെ വഴിക്കും വളരെ സന്തോഷമായി പോയി കൊണ്ടിരുന്ന കാലം .ഹാ..! "ലൈഫ് വാസ് ബ്യൂടിഫുള് ".
കാലം കുറെ ആയി പോളിയില്‍ നടക്കുന്ന ഒരു ആചാരമാണ് ഓരോ പേപ്പറിന്റെയും ഓരോ മൊഡ്യൂള് കഴിയുമ്പോള് ഉള്ള യൂനിറ്റ് ടെസ്റ്റ് .വിപ്ലവംപ്രസ്ഥാനത്തിന്റെ ചൂടില് നടക്കുന്ന ഞാന് അത്തരം പരീക്ഷകളെ പക്ഷെ വിപ്ലവാത്മകമായി നേരിടാരുണ്ടായിരുന്നില്ല . പഠിത്തം വേറെ രാഷ്ട്രീയം വേറെ എന്നാണല്ലോ ചൊല്ല്! . എനിക്കാണേല് ഈ പഠിത്തം എന്ന് പറയുന്നതിനോട് തീരെ താല്പര്യമില്ല . 'സി' എന്ന് പറഞ്ഞാല് ഒരികളും തലയില് കേറാത്ത ഒരു സാധനവും . 'സി' ആകെ ഒരു കുളം കലക്കി ആയിരുന്നു എനിക്ക് . സി ഒരു കാര്യത്തില് മാത്രം എനികിഷ്ടമായിരുന്നു ,എന്റെ ഇനീഷ്യല് 'സി' ആയിരുന്നു എന്നതാണ് ആ മഹാ കാര്യം . എത്ര പൊക്കി അടിച്ചാലും പൊങ്ങാത്ത ഫുട് ബോള് പോലെ 'സി' ഒരു തലവേദനയായി തുടര്ന്നു.
കാലത്തിന്റെ വികൃതികള് എന്നെ അവ്ടെയ്ക്കും കൊണ്ടെത്തിച്ചു ,അതെ പതിവ് പോലെ ഒരു മോഡ്യൂള് തീര്ന്ന 'സി' എല്ലാവര്യും യൂനിറ്റ് ടെസ്റെന്ന 'മാരകതിലേക്ക്' മാടി വിളിച്ചു കൂട്ടത്തില് എന്നെയും വിളിച്ചു . എല്ലാരും പറയുന്നു 'പരീക്ഷ 'എന്ന് പറഞ്ഞാല് അവര്കൊക്കെ ഒരു തരം 'പേടി' ആണെന്ന് ,പരീക്ഷ എന്ന് കേട്ടാലെ നല്ല എരിവുള്ള മുളകിന്റെ അച്ചാര്‍ നക്കിയ പോലെ എരിവു വലിക്കുന്ന കൂട്ടര്‍ പാവം ഭീരുക്കള്‍ !.പരീക്ഷയെ നമ്മള് എന്തിനു പേടിക്കണം ,പരീക്ഷ നമ്മളെ പിടിച്ചു തിന്നുമോ? ,പരീക്ഷയെ നമ്മള് വളരെ സിമ്പിള് ആയി കാണണം എന്നൊക്കെ യായിരുന്നു പരീക്ഷയോടുള്ള എന്റെ മനോഭാവം .അത് കൊണ്ട് തന്നെ ര ്ടാമാതോന്നാലോചിക്കാതെ ഞാന് 'സി' യുടെ പരീക്ഷയ്ക്ക് വളരെ ഭംഗിയായി 'മുങ്ങി' .വ്യക്തമായി ഒര്കുന്നില്ല അന്ന് ഞാന് വിശ്വാസിലോ അതോ ഖയാമിലോ ?!. വളരെ കൂളായി 'സി' യെ ഞാന് അവഗണിചെന്ന വാര്‍ത്ത കാറ്റ് തീ പോലെ പടര്ര്‍ന്നു പന്തലിച്ചു അവസാനം ,'സി' യുടെ സ്വന്തം സാറും അറിഞ്ഞു .ആ സാറിന്റെ 'സി' യോടുള്ള സമീപനം കണ്ടാല് 'ഡെന്നീസ് റിച്ചി ' യുടെ കൂടെ 'സി' ഉണ്ടാക്കാന് കഷ്ടപെട്ടത് സാറായിരുന്നു എന്ന് തോന്നും .
അതയിരുന്ന്നു കമ്പ്യൂട്ടര്‍ വകുപ്പ് സ്ടാഫ്ഫ് രൂമിലെകുള്ള എന്റെ 'കന്നി' പ്രവേശനം . പതിവ് പോലെ മാതാവും പിതാവും കഴിഞ്ഞു വലിയവനായ ഗുരുവിന്റെ മുന്നില് നടുവൊടിഞ്ഞ 'കൊടി മരം' പോലെ ഞാന് കുമ്പിട്ടു നിന്ന് . "സാരെ അങ്ങയുടെ ശിഷ്യന് ഇതാ അങ്ങയുടെ വായിലിരികുന്നത് കേള്ക്കാന് തയ്യാറായി വന്നിര്ക്ക്നു " എന്ന് മനസില് പറഞ്ഞു കൊണ്ട്. സാറിന്റെ ചോദ്യങ്ങള്ക്ക് തികച്ചും വ്യക്തമായ മറുപടികള് ഞാന് നല്കിയെന്കിലും എന്തോ സാറിന് തൃപ്തി ആയില്ല .തല്ക്കാലം സാറിന്റെ മുന്നില്‍ നിന്നും രക്ഷപെടാന് 'അടുത്ത ദിവസം അച്ഛനെ വിളിച്ചു കൊണ്ട് വരാം,ഇപ്പോള്‍ ഞാന് ക്ലാസില് കയരികൊട്ടെ ?' എന്ന് വളരെ ഭവ്യതയോടെ ഞാന് സാറിനോട് ചോദിച്ചു . എന്റെ പേര് അറിയാമായിരുന്ന സാര് എന്നോട് അപ്പോള് ചോദിച്ചത് 'തനിക്കു അച്ഛനാണോ ,അതോ ബാപ്പയാണോ ?' എന്നായിരുന്നു .സാറിന്റെ മുന്പില് നിന്നും രക്ഷപെടാന് എനിക്ക് എന്റെ ആദര്‍ശങ്ങളേയും വിശ്വാസങ്ങളെയും അടിയറവു വെച്ച് 'ബാപ്പയാണ് സാര്' എന്ന് പറയേണ്ടി വന്നു ?. പഠിപ്പിക്കുന്ന ഗുരുനാഥന് ശിഷ്യനെ തിരുത്താനുള്ള അവകാശമുണ്ട് ,പക്ഷെ ഗുരുനാഥനെ ശിഷ്യന് തിരുത്താന് അവകാശം ഉണ്ടോ?.. അച്ഛന്റെയും ബാപ്പയുടെയും ഒരികളും തെറ്റാത്ത കണക്കുകള് ഉരിവിട്ടു പഠിച്ച എനിക്ക് ആ ഒരറ്റ നിഷം കൊണ്ട് ആകെ കിട്ടിയ അറ്റം മുട്ടാത്ത സമവാക്യങ്ങള് കൊണ്ട് തൃപ്തിയാകേണ്ടി വന്നു .തെറ്റ് പറ്റിയത് എനിക്കാണോ അതോ സാരിനാണോ .തെറ്റുകള് പരസ്പരം ചാരി നിര്ത്തി കൂടുതല് പരിപോഷിപിക്കുന്നതില് വല്യേ അര്ത്ഥമില്ല എന്നതിനാല് 'തെറ്റ് എന്റേത് തന്നെ എന്ന് ഞാന് വിശ്വസിച്ചു ,ഇന്നും അങ്ങിനെ തന്നെ. ' കാരണം അന്ന് ഞാന് പരീക്ഷ എഴിതിയിരുന്ണേല് ഞാന് ആ സാറിന്റെ മുന്പില് പോകേണ്ടി വരുമായിരുന്നില്ല ,സാറിന് അങ്ങിനെ പറയേണ്ടിയും വരുമായിരുന്നില്ല.
നിങ്ങളും ഒരിക്കല്‍ ചിന്തിച്ചു നോക്കൂ ,നമ്മള്‍ വിശ്വസിക്കുന്ന അച്ഛനും ബാപ്പയും ഒന്നാണോ?. ഒന്നാനെന്കില്‍ എന്നെന്കിലും നിങ്ങളുടെ ബാപ്പയെ നിങ്ങള്‍ 'അച്ഛാ' എന്ന് വിളിചിടുണ്ടോ?, നിങ്ങളുടെ അച്ചനുടെ എന്നെകിലും നിങ്ങള്‍ 'ബാപ്പാ' എന്ന് വിളിചിട്‌ുണ്ടോ? . ഇനി നിങ്ങള്‍ തന്നെ ല പറയൂ 'അച്ഛനും ബാപ്പയും ' ഒന്നാണോ?.

മംഗളം

Wednesday, January 28, 2009

വട്ടു പെട്ടിയോ ഞാന്‍ ?

എന്റെ വീടിനു തൊട്ടടുത്ത്‌ നിറഞ്ഞു കവിഞ്ഞു ഒഴുകാതെ തിരകള്‍ അടിക്കുന്ന അറബി കടല്‍ ആണ് . അറബികടലിന്റെ തീരത്തിരുന്നു പല സായം സന്ധ്യകളെയും ഞാന്‍ എന്റേതായ ചിന്തകളാല്‍ കുളിരനിയിപികാരുണ്ടായിര്‍ന്നു. അത്തരം സന്ദര്‍ഭങ്ങളില്‍ എന്റെ ചുണ്ടില്‍ വിടരുന്ന പുഞ്ചിരി ചിലപ്പോഴെക്കെ പൊട്ടിച്ചിരി ആയി മാറാറുണ്ട് . ആ സുന്ദരമായ ചിരി കണ്ടു പിന്ത്രിപ്പന്‍ മൂരാച്ചികള്‍ ആയ എന്റെ നാടുകാര്‍ സ്നേഹപൂര്വ്വം എന്നെ "വട്ടാ ,പൊട്ടാ " എന്നൊക്കെ വിളിച്ചു സന്തോസിപിക്കാന്‍ ശ്രമിക്കുമായിരുന്നു . അങ്ങിനെ അറബികടലിന്റെ തീരത്തിരുന്നു പലതും തീവ്രമായ cചിന്തയിലൂടെ നേടിയെടുത്തു അതെല്ലാം എന്റെ കൂടുകരുമായി പങ്കു വെയ്ക്കുക എന്നൊരു രീത്യും എനികുണ്ടായിരുന്നു അങ്ങിനെ ഒരു കണ്ടു പിടിത്തം ഒരുത്തനുമായി പങ്കുവെച്ചതിന്റെ ഫലമായിട്ടാണ് ഈ "വട്ടു " വിളി കൂടാന്‍ കാരണം .
സാധാരണ വൈകുന്നേരങ്ങളില്‍ വീട്ടില്‍ നിന്നും അടിക്കുന്ന ഒരു 100 മില്ലി കട്ടന്‍ ചായയുടെ ചൂടില്‍ ചുണ്ടില്‍ ഒരു മൂളിപടുമായി ഞാന്‍ എന്റെ കടപ്പുറം ശയനം ആരംഭിക്കും .അങ്ങിനെ തണുത്ത കാറെല്കുമ്പോള്‍ എന്നും ഞാന്‍ പാടാറുള്ള ഒരു പാട്ടു ഉണ്ട്.അതെ കടല്‍ കണ്ടാല്‍ ആരും പാടിപോകുന്ന പാട്ടു..
"കടലിനക്കരെ പോണോരെ കാന പൊന്നിന് പോണോരെ "
"പോയ്വരുമ്പോള്‍ എന്ത് കൊണ്ടു വരും?".
ആദ്യമൊക്കെ ചുമ്മാ ചുണ്ടിലുനരുന്ന ഈണത്തിന്റെ വശ്യ ഭംഗിയില്‍ ലയിച്ചിരുന്നു പാടിയുരുന്ന ഞാന്‍ ഒരുദിവസം കുടിച്ച കട്ടന്‍ ചായയുടെ സ്ട്രോങ്ങ്‌ കൂടിയത് കൊണ്ടോ അളവ് കൂടിയത് കൊണ്ടോ എന്തോ മാറി ചിന്തിച്ചു !.അതെ കടലിനക്കരെ പോണോര്‍ ന്തായിര്‍ക്കും പോയ് വരുമ്പോള്‍ കൊണ്ടു വരിക ?, വല്ല അമൂല്യമായ വസ്തുക്കളോ,വിലപിടിപുള്ള ഞാനൊന്നും കാണാത്ത നിധി പോലുള്ള വല്ലതും ആയിരിക്കുമോ ?.ആദ്യം ഒന്നും അതിന്റെ ഉത്തരം എത്ര ആലോചിച്ചിട്ടും എനിക്ക് കിട്ട്യില്ല. ഇതൊരു അടിയന്തര ചര്ച്ച വിഷയമാക്കി തെന്നെയാണ് ഞാന്‍ ചിന്തിച്ചത് ,ചിന്തകള്‍ കാട് കയറി ഇടയ്ക്ക് ഞാന്‍ വീടും കയറി .
ഒരു പാടു നാളുകള്‍ക്കു ശേഷമാണ് ഞാന്‍ അതിന്റെ ഉത്തരം കണ്ടെത്തിയത്,അതെ 'കടലിനക്കരെ പോണോര്‍ കടലിനു അക്കരെ പോകുന്നില്ല എന്നും ,അവര്‍ പോയ് വരുമ്പോള്‍ കുട്ടാ നിറയെ 'മത്തി' ,'അയല' ,'ചെമ്മീന്‍' ,'സ്രാവ് ','കോര' ,'ചുള്ളി' പോലുള്ള മീനുകള്‍ ആയിരുന്നു .
സത്യം!(ഞാന്‍ കണ്ടതാ)..
ആ കണ്ടുപിടിത്തം ഞാന്‍ ആ വശലന്മാരോട് പറഞ്ഞപ്പോള്‍ അവര്ക്കു ഇതു ആദ്യമേ അറിയും പോലും ,പക്ഷെ അത് കണ്ടു പിടിച്ചത് ഞാന്‍ ആണെന്നുള്ള യാഥാര്‍ത്ഥ്യം അവരോട് പറഞ്ഞപ്പോള്‍ വളരെ സുന്ദരമായി അവര്‍ എന്നെ വിളിച്ച പേരാണ് "വട്ടു പെട്ടി" എന്ന് .
എന്റെ ചിരി വാട്ടിന്റെ അടയാളമാണ് എന്നും അവര്‍ പറഞ്ഞു ,പക്ഷെ നിഷ്കളങ്ങമായ എന്റെ "ചിരി" കണ്ടു എനിക്ക് വട്ടാണെന്ന് പറഞ്ഞ
അവര്‍ക്കല്ലേ "വട്ടു" പ്രിയ സോദരാ! .
ഇപ്പോഴും ഞാന്‍ അറബികടലിനു തീരത്ത് പോയിരുന്നു ഞാന്‍ ചിരികാരുണ്ട് ,അതെ ഞാന്‍ തോല്കില്ല ,ഇനിയും ഞാന്‍ ചിരിക്കും എനിക്ക് മതിയാവോളം ഞാന്‍ ചിരിക്കും
"അത് ചോദിയ്ക്കാന്‍ ഏത് കഴുവേരികലാണ് വരുന്നത് ,കാണട്ടെ?"..
ശുഭം