Wednesday, January 28, 2009

വട്ടു പെട്ടിയോ ഞാന്‍ ?

എന്റെ വീടിനു തൊട്ടടുത്ത്‌ നിറഞ്ഞു കവിഞ്ഞു ഒഴുകാതെ തിരകള്‍ അടിക്കുന്ന അറബി കടല്‍ ആണ് . അറബികടലിന്റെ തീരത്തിരുന്നു പല സായം സന്ധ്യകളെയും ഞാന്‍ എന്റേതായ ചിന്തകളാല്‍ കുളിരനിയിപികാരുണ്ടായിര്‍ന്നു. അത്തരം സന്ദര്‍ഭങ്ങളില്‍ എന്റെ ചുണ്ടില്‍ വിടരുന്ന പുഞ്ചിരി ചിലപ്പോഴെക്കെ പൊട്ടിച്ചിരി ആയി മാറാറുണ്ട് . ആ സുന്ദരമായ ചിരി കണ്ടു പിന്ത്രിപ്പന്‍ മൂരാച്ചികള്‍ ആയ എന്റെ നാടുകാര്‍ സ്നേഹപൂര്വ്വം എന്നെ "വട്ടാ ,പൊട്ടാ " എന്നൊക്കെ വിളിച്ചു സന്തോസിപിക്കാന്‍ ശ്രമിക്കുമായിരുന്നു . അങ്ങിനെ അറബികടലിന്റെ തീരത്തിരുന്നു പലതും തീവ്രമായ cചിന്തയിലൂടെ നേടിയെടുത്തു അതെല്ലാം എന്റെ കൂടുകരുമായി പങ്കു വെയ്ക്കുക എന്നൊരു രീത്യും എനികുണ്ടായിരുന്നു അങ്ങിനെ ഒരു കണ്ടു പിടിത്തം ഒരുത്തനുമായി പങ്കുവെച്ചതിന്റെ ഫലമായിട്ടാണ് ഈ "വട്ടു " വിളി കൂടാന്‍ കാരണം .
സാധാരണ വൈകുന്നേരങ്ങളില്‍ വീട്ടില്‍ നിന്നും അടിക്കുന്ന ഒരു 100 മില്ലി കട്ടന്‍ ചായയുടെ ചൂടില്‍ ചുണ്ടില്‍ ഒരു മൂളിപടുമായി ഞാന്‍ എന്റെ കടപ്പുറം ശയനം ആരംഭിക്കും .അങ്ങിനെ തണുത്ത കാറെല്കുമ്പോള്‍ എന്നും ഞാന്‍ പാടാറുള്ള ഒരു പാട്ടു ഉണ്ട്.അതെ കടല്‍ കണ്ടാല്‍ ആരും പാടിപോകുന്ന പാട്ടു..
"കടലിനക്കരെ പോണോരെ കാന പൊന്നിന് പോണോരെ "
"പോയ്വരുമ്പോള്‍ എന്ത് കൊണ്ടു വരും?".
ആദ്യമൊക്കെ ചുമ്മാ ചുണ്ടിലുനരുന്ന ഈണത്തിന്റെ വശ്യ ഭംഗിയില്‍ ലയിച്ചിരുന്നു പാടിയുരുന്ന ഞാന്‍ ഒരുദിവസം കുടിച്ച കട്ടന്‍ ചായയുടെ സ്ട്രോങ്ങ്‌ കൂടിയത് കൊണ്ടോ അളവ് കൂടിയത് കൊണ്ടോ എന്തോ മാറി ചിന്തിച്ചു !.അതെ കടലിനക്കരെ പോണോര്‍ ന്തായിര്‍ക്കും പോയ് വരുമ്പോള്‍ കൊണ്ടു വരിക ?, വല്ല അമൂല്യമായ വസ്തുക്കളോ,വിലപിടിപുള്ള ഞാനൊന്നും കാണാത്ത നിധി പോലുള്ള വല്ലതും ആയിരിക്കുമോ ?.ആദ്യം ഒന്നും അതിന്റെ ഉത്തരം എത്ര ആലോചിച്ചിട്ടും എനിക്ക് കിട്ട്യില്ല. ഇതൊരു അടിയന്തര ചര്ച്ച വിഷയമാക്കി തെന്നെയാണ് ഞാന്‍ ചിന്തിച്ചത് ,ചിന്തകള്‍ കാട് കയറി ഇടയ്ക്ക് ഞാന്‍ വീടും കയറി .
ഒരു പാടു നാളുകള്‍ക്കു ശേഷമാണ് ഞാന്‍ അതിന്റെ ഉത്തരം കണ്ടെത്തിയത്,അതെ 'കടലിനക്കരെ പോണോര്‍ കടലിനു അക്കരെ പോകുന്നില്ല എന്നും ,അവര്‍ പോയ് വരുമ്പോള്‍ കുട്ടാ നിറയെ 'മത്തി' ,'അയല' ,'ചെമ്മീന്‍' ,'സ്രാവ് ','കോര' ,'ചുള്ളി' പോലുള്ള മീനുകള്‍ ആയിരുന്നു .
സത്യം!(ഞാന്‍ കണ്ടതാ)..
ആ കണ്ടുപിടിത്തം ഞാന്‍ ആ വശലന്മാരോട് പറഞ്ഞപ്പോള്‍ അവര്ക്കു ഇതു ആദ്യമേ അറിയും പോലും ,പക്ഷെ അത് കണ്ടു പിടിച്ചത് ഞാന്‍ ആണെന്നുള്ള യാഥാര്‍ത്ഥ്യം അവരോട് പറഞ്ഞപ്പോള്‍ വളരെ സുന്ദരമായി അവര്‍ എന്നെ വിളിച്ച പേരാണ് "വട്ടു പെട്ടി" എന്ന് .
എന്റെ ചിരി വാട്ടിന്റെ അടയാളമാണ് എന്നും അവര്‍ പറഞ്ഞു ,പക്ഷെ നിഷ്കളങ്ങമായ എന്റെ "ചിരി" കണ്ടു എനിക്ക് വട്ടാണെന്ന് പറഞ്ഞ
അവര്‍ക്കല്ലേ "വട്ടു" പ്രിയ സോദരാ! .
ഇപ്പോഴും ഞാന്‍ അറബികടലിനു തീരത്ത് പോയിരുന്നു ഞാന്‍ ചിരികാരുണ്ട് ,അതെ ഞാന്‍ തോല്കില്ല ,ഇനിയും ഞാന്‍ ചിരിക്കും എനിക്ക് മതിയാവോളം ഞാന്‍ ചിരിക്കും
"അത് ചോദിയ്ക്കാന്‍ ഏത് കഴുവേരികലാണ് വരുന്നത് ,കാണട്ടെ?"..
ശുഭം

1 comment:

ramshu...................! said...

ആരും ചോദിച്ചു വരികയില്ല , കാരണം ബ്രന്തന്മാരുടെ സ്വഭാവം എപ്പോ മാറും എന്ന് പറയാന് പറ്റത്തില്ല . എന്തായാലും നീ എഴുത്ത് തുടര് , നിന്റെ ഭ്രാന്തന് ആശയങ്ങള് കേള്ക്കാന് ഒരു രസം അല്ലെ