Saturday, March 28, 2009

ഫ്ലാറ്റ് എര്‍ത്ത് ന്യൂസ്

'ഫ്ലാറ്റ്എര്‍ത്ത് ന്യൂസ് ' എന്ന ഗ്രന്ഥത്തിന്റെ രചയിതാവായ നിക് ഡേവിസിന്റെ കാലിക പ്രാധാന്യമുള്ള ഒരു ലേഖനം ഈയിടെ വായികാനിടയായി . മാധ്യമങ്ങള്‍ പുറത്തു വിടുന്ന കല്ല്‌ വെച്ച നുണകളെ പൊളിച്ചു കാട്ടുന്ന അദ്ദേഹത്തിന്റെ അന്വേഷണങ്ങള്‍ ഉള്‍കൊള്ളുന്ന ലേഖനം വായിച്ചപ്പോള്‍ തികച്ചും കാലിക പ്രാധ്ന്യവും വ്യക്തതയും അനുഭവപെട്ടു .

ഇന്നത്തെ മാധ്യമങ്ങള്‍ വസ്തുതകള്‍ അന്വേഷികാതെയും മറ്റും പുറത്തു വിടുന്ന വാര്‍ത്തകളെ ' ഭൂമി പരന്നതാണ് ' എന്ന് പറയും പോലുള്ള വാര്തയായാണ് അദ്ദേഹം കാണുന്നത് .പൊതുജന ധാരണയെയും ഗവണ്മെന്റ് നയങ്ങളെയും സ്വാധീനിക്കുന്ന ചേരുവകളുടെ രൂപപ്പെടുതലുകലാണ് മാധ്യമങ്ങളിലെ പ്രധാന വിശേഷങ്ങള്‍ എന്ന് അദ്ദേഹം സാക്ഷ്യപെടുത്തുന്നു .ഇറാഖിലെ വന്‍ നശീകരണ ശേഷി ഉള്ള ആയുധനങളെ കുറിച്ചുള്ള മാധ്യമ പ്രചാരണങ്ങള്‍ അദ്ദേഹം ഉദാഹരണമായി പറയുന്നു . ഇറാഖിനെ അക്രമികുക എന്നാ അമേരിക്കന്‍ ലക്ഷയ്തിനു കരുത്ത്‌ പകര്‍ന്നത് ഇറാഖിനെയും ,അവിടത്തെ ആയുധ ശേഖരണതെയും കുറിച്ചുള്ള അവര്‍ തന്നെ പടച്ചു വിട്ട വാര്‍ത്തകള്‍ അതുപോലെ പര്ചരിപ്പിചത്് കൊണ്ടായിരുന്നല്ലോ

വാര്‍ത്ത മാധ്യമങ്ങള്‍ പരിപൂര്‍ണത കൈവരിച്ച ഒരു കാലവും ഉണ്ടായിട്ടില്ല എന്ന് നിക്ക് കുറ്റപെടുത്തുന്നു .പത്രമുടമകളില്‍ നിന്നുള്ള ഇടപെടലുകളും മറ്റും സത്യാന്വേഷണത്തെ നിരുത്സാഹപെടുതുകയോ നിര്വീര്യമാകുകയോ ചെയ്യുന്നതും അതിനു ആക്കം കൂടി എന്നും അദ്ദേഹം കൂട്ടി ചേര്‍ക്കുന്നു . അറിയാത്ത കാര്യ്നങളെ പൊലിപിചു കാട്ടാനുള്ള മാധ്യമ പ്രവര്‍ത്തകരുടെ ശീലം പണ്ടതതിനെക്കാലും വഷളായിരിക്കുന്നു എന്നും ഗവേഷണങ്ങളിലൂടെ അദ്ദേഹം തെളിയിക്കുന്നു


ടൈംസ്‌ ,ടെലഗ്രാഫ് ,ഗാര്‍ഡിയന്‍ ,പോലുള്ള മികച്ച പത്ര്നങളില്‍ നിന്നുള്ള രണ്ടായിരത്തിലധികം വാര്‍ത്തകള്‍ പരിശോധിക്കുകയും അതില്‍ നിന്നും അദ്ദേഹം രണ്ടു പ്രധാന കാര്യങ്ങള്‍ കണ്ടെത്തുകയും ചെയ്തു .
1. വാര്‍ത്തകളിലെ വസ്തുതകളുടെ കാര്യത്തില്‍ കേവലം 12% വാര്‍ത്തകള്‍ മാത്രമേ റിപ്പോരടേര്‍ മാര്‍ ഗവേഷണ ബുദ്ധിയോടെ അന്വേഷിച്ച കാര്യങ്ങള്‍ ഉള്ളൂ എന്നും 8% വാര്‍ത്തകളുടെ കാര്യത്തില്‍ അവര്‍ക്ക് തീര്ച്ചയില്ലെന്നും അവശേഷിക്കുന്ന 80% വാര്‍ത്തകളും പൂര്‍ണമായോ ഭാഗികമായോ വാര്‍ത്ത ഏജന്‍സികളും പബ്ലിക് റിലാഷന്സും നല്‍കുന്ന രണ്ടാം തരാം വസ്തുതകളുടെ അടിസ്ഥാനത്തിലാണെന്നും കണ്ടെത്തി.
2. 12% വാര്‍ത്തകള്‍ മാത്രമേ വസ്തുതകള്‍ കൃത്യമായി പരിശോധിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നുള്ളൂ .

ഒരിക്കല്‍ വാര്‍ത്തകളുടെ അകവും പുറവും പൂര്‍ണ്ണമായും പരിശോധിച്ചിരുന്ന പത്രപ്രവര്‍ത്തകര്‍ ഇപ്പോള്‍ പബ്ലിക് റിലാഷന്‍സ് രാഷ്ട്രീയ വാണിജ്യ താല്പര്യ്നങള്‍ക്കായി മെനഞ്ഞുണ്ടാക്കുന്ന രണ്ടാം തരം വാര്‍ത്തകളുടെ സംസ്കരണ വിദഗ്ദ്ധര്‍ ആയിര്‍ക്കുന്നു .അവര്‍ പത്ര പ്രവര്‍ത്തകര്‍ അല്ല വ്യാജ വാര്‍ത്തകള്‍ വന്‍ തോതില്‍ അടിച്ചിരക്കുന്നവര്‍ ആണ് .

അസത്യത്തെ പിരിച്ചു സത്യത്തെ സമൂഹത്തിനു മുന്നില്‍ തുറന്നു കാണികേണ്ട മാധ്യമങ്ങള്‍ 'വളചൊടിക്കലിന്റെ ആശയ ' പ്രചരണം നടത്തുന്ന കാര്യം മനസിലാക്കാന്‍ മലയാളികളായ നമുക്ക് അമേരിക്കന്‍ ,ബ്രിട്ടന്‍ പത്രങ്ങള്‍ മറിച്ച് നോല്കേണ്ട ആവശ്യമില്ല. മലയാളത്തിലെ ഭൂരിഭാഗം പത്രങ്ങളും ചാന്നലുകളും ഇത്തരം വാര്തകല്കാണല്ലോ കൂടുതല്‍ സമയവും പേജുകളും ചെലവഴിക്കുന്നത് .

നിക്ക് ഡേവിസിന്റെ കണ്ടെത്തലുകള്‍ മലയാളത്തിലെ മുത്തശി പത്രങ്ങള്‍ വരെ സൃഷ്ടിക്കുന്ന പക്ഷപാത വാര്‍ത്തകളെ അപ്പടി ശരി വെയ്ക്കുന്നു . നിഷ്പക്ഷതയ്ക്ക്‌ 'വലതു പക്ഷ കൂര്‍' ' എന്ന നിര്‍വചനം നല്‍കുന്ന ഇത്തരം മാധ്യമങ്ങള്‍ വായനക്കാരനെയും ,പ്രേക്ഷകരെയും ഇരുട്ടില്‍ നിന്നും കൂരിരുട്ടിലേക്ക് ആണു തള്ളി വിടുന്നത് .

Tuesday, March 24, 2009

അമുസ്ലിം ലീഗ്

വിഭജനാനന്തര ഇന്ത്യയിലെ ഏറ്റവും കലുഷിതമായ രാഷ്ട്രീയ സമൂതികതയിലാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ ജന്മം . 1948 മാര്‍ച്ച് 10 നു പഴയ മദിരാശിയിലെ രാജാജി ഹാളില്‍ മുസ്ലിം ലീഗ് പുതിയ രൂപത്തിലും ഭാവത്തിലും പിറക്കുമ്പോള്‍ പുതിയൊരു രാഷ്ട്രീയ ദൌത്യത്തിന്റെ നയവും നിയോഗവും വെളിപെടിതിയിരുന്നു.
വിഭജനത്തിന്റെ പാപച്ചുമടും പേറി കോണ്‍ഗ്രെസിന്റെ മുന്നില്‍ ഓച്ചാനിച്ച് നില്‍ക്കുന്ന ഒരു ലീഗ് ആയിരുന്നില്ല വിഭാവനം ചെയ്യപെട്ടിരുന്നത് .വിഭജനത്തിന്റെ സംഹാര താണ്ഡവത്തില്‍ നിലം പരിശായിപോയ പാവപെട്ടൊരു സമുദായത്തിന്റെ ഉയിര്തെഴുനെല്പായിരുന്നു ലീഗിന്റെ ലക്‌ഷ്യം .

എന്നാല്‍, മുസ്ലിം ലീഗിന്റെ ഏറ്റവും കടുത്ത വിമര്‍ശകരും രാജ്യദ്രോഹം വരെയുള്ള ആരോപണങ്ങള്‍ ലീഗിന്റെ തലയില്‍ കെട്ടിവെയ്ക്കാന്‍ മുന്നിലുണ്ടായിരുന്നത് കോണ്‍ഗ്രെസ്സുകാരായിരുന്നു. മുസ്ലിം ലീഗിനെ 'ചത്ത കുതിര ' എന്ന് വിളിച്ചു പരിഹസിച്ചത് അന്നത്തെ കോണ്‍ഗ്രസ് നേതാവായിരുന്ന നെഹ്‌റു ജി ആയിരുന്നു.
1960 ലെ പട്ടം താണുപിള്ളയുടെ മന്ത്രിസഭയില്‍ സ്പീകെര്‍ ആയിരുന്ന കെ എം സീതി സാഹിബിന്റെ മരണശേഷം ആ സ്ഥാനത്തേക്ക് വന്ന സി എച്ച് മുഹമ്മദ്കോയ സാഹിബിനോട് തൊപ്പി അഴിച്ചു വെച്ച് മതേതരത്വം കാണിക്കാനാണ് കെ പി സി സി ആവശ്യപെട്ടത്‌ .എന്നാല്‍ സാമുദായിക പ്രതിബദ്ധതയുള്ള അന്നത്തെ ലീഗ് സി എചിനോട് രാജിവെച്ചു പോരാന്‍ ആവ്ശ്യപെടുകയും അതിന്‍പ്രകാരം 1961 നവംബര്‍ 10 നു സി എച്ച് അഭിമാന പൂര്‍വ്വം ഇറങ്ങിപോരുകയും ചെയ്തു.
കോണ്‍ഗ്രസിന്റെ കാല്പന്തായി മാറികൊണ്ടിരുന്ന മുസ്ലിം ലീഗിനെ ചരിത്രത്തിലാദ്യമായി അധികാര പങ്കാളിതത്തിന്റെ മാന്യതയിലേക്ക് കൊണ്ടുവന്നത് കമ്മ്യൂണിസ്റ്റ് സര്‍കാരായിരുന്നു . 1967 മാര്‍ച്ച് 6 നു വന്ന ഇ എം എസ മന്ത്രിസഭയില്‍ ലീഗിന്റെ നേതാക്കളായിരുന്ന സി എച്ചും അഹമദ് കുരിക്കളും മന്ത്രിമാരായിരുന്നു.
സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നില്‍കുന്ന മുസ്ലിം സമുദായത്തിന്റെ സര്വതോമുഖ പുരോഗതിക്ക് വേണ്ടി കമ്മ്യൂണിസ്റ്റ് സര്‍കാരിന്റെ നേതൃത്വത്തില്‍ നടന്ന പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കാന്‍ മുസ്ലിം ലീഗിന് അവ്സരമുണ്ടായപ്പോള്‍ സമുദായത്തില്‍ ലീഗിന് ഒരു മേല്‍വിലാസം ഉണ്ടായി. മലപ്പുറം ജില്ലയുടെ രൂപികരണം അതിലേറ്റവും സുപ്രധാനമായിരുന്നു .മലപ്പുറം ജില്ലയെ കുട്ടി പാകിസ്താന്‍ എന്ന് വിളിച്ചു ആക്ഷേപിച്ചു കൊണ്ട് കോണ്‍ഗ്രസ് അന്നന് കമ്മ്യൂണിസ്റ്റ് സര്കാരിനെതിരെ ആഞ്ഞടിച്ചു.പക്ഷെ വിമര്‍ശനങ്ങളുടെ മുനയൊടിക്കാന്‍ അന്ന് നേതൃത്വത്തില്‍ ഉണ്ടായിരുന്നത് ഇതിഹാസ നായകന്‍ സഖാവ് ഇ എം എസ് ആയിരുന്നു .
ആദര്‍ശ ശാലികളായിരുന്ന നേതാകളുടെ കാലം കഴിഞ്ഞപ്പോള്‍ ലീഗിന് ഉന്നം പിഴച്ചു . പിഴച്ച ഉന്നം ഇന്നും പിഴച്ചതായി തന്നെ തുടരുന്നു .ബാബറി മസ്ജിദ് പൊളിക്കാന്‍ കൂട്ട് നിന്ന നരസിംഹ റാവുവിനെ എതിര്തത്തിന്റെ പേരില്‍ അഖിലേന്ത്യാ പ്രസിഡന്റായിരുന്ന സുലൈമാന്‍ സേട്ട് സാഹിബിനെ ലീഗ് പുറത്താക്കി. 1992 ഡിസംബര്‍ 6 ലും തുടര്‍ന്നും രാജ്യം വിറങ്ങലിച്ചു നിന്ന ദുരന്ത നാളുകളില്‍ ഭരണ കൂടത്തിന്റെ മുഖത്ത് നോക്കി മുസ്ലിങ്ങള്‍ ഉള്‍പെടുന്ന ന്യൂനപക്ഷത്തിനു സുരക്ഷ ഉറപ്പു വരുതെണമെന്നു പറയാന്‍ പോലും ലീഗിന് കഴിഞ്ഞില്ല .
"റാവുവിന്റെ ഭരണത്തിന്‍ കീഴില്‍ ന്യൂനപക്ഷങ്ങള്‍ക്ക് സുരക്ഷ (ചന്ദ്രിക 1993 ഒക്ട്: 22)" എന്ന് പ്രസ്താവന ഇറക്കി ഇ അഹമെദ് (ഇന്നത്തെ അര മന്ത്രി) ന്യൂയോര്‍കിലേക്ക് വിമാനം കയറുമ്പോള്‍ ബോംബെ കലാപം കൊന്നു തള്ളിയ ശവങ്ങളുടെ കണക്കെടുപ്പ് പോലും പൂര്‍ത്തിയായിരുന്നില്ല .
അടിസ്ഥാനപരമായി സമുദായം നേരിടുന്ന ഗുരുതരമായ പ്രശ്നങ്ങളില്‍ ലീഗിന് എന്ത് ചെയ്യാന്‍ പറ്റി എന്ന് പരിശോധിച്ചാല്‍ അറിയാം സമുദായ സ്നേഹം ലീഗിന് എത്രത്തോളമുണ്ട് എന്ന് . ജസ്റിസ് രജീന്ദര്‍ സചാരിന്റെ റിപ്പോര്‍ട്ട് നോക്കൂ.
മൗലിക പ്രാധാന്യമുള്ള അഞ്ചു കാര്യങ്ങളാണ് ഇന്ത്യയില്‍ മുസ്ലിം സമുദായം നേരിടുന്ന കടുത്ത പ്രതിസന്ധികള്‍ എന്ന് സച്ചാര്‍ റിപ്പോര്‍ട്ട് പറയുന്നു .
1. രാജ്യത്ത് ഏറ്റവും അധികം ദാരിദ്രമനുഭവിക്കുന്ന ജന വിഭാഗമായി മുസ്ലിങ്ങള്‍ മാറികൊണ്ടിരിക്കുന്നു
2. തൊഴില്‍ മേഖലകളില്‍ അവര്‍ കടുത്ത വിവേചനത്തിനിരയാകുന്നു
3. വിദ്യാഭ്യാസപരമായി കടുത്ത പിന്നോക്കാവസ്ഥ നേരിടുന്നു.
4. നിരന്തരമായി കലാപങ്ങള്‍ക്കിരയാകുന്നത് മൂലം ഒരു തരാം ഭയത്തിന്റെ നിഴല്‍ അവരെ പിടികൂടിയിരിക്കുന്നു .
5. അസ്തിത്വമായ ചിന്തകള്‍ ഒരുതരം അന്തര്‍മുഖത്വം അവര്‍ക്ക് നല്‍കിയിരിക്കുന്നു .
ഏറെ കാലം രാജ്യം ഭരിച്ച കോണ്‍ഗ്രസിനെ പ്രതികൂട്ടില്‍ ആക്കുന്ന ഈ നിരീക്ഷണങ്ങള്‍ മുസ്ലിംലീഗിന്റെ ചിന്തയിലോ ചര്‍ച്ചയിലോ പോലും കടന്നു വന്നിട്ടില്ല .
രാജ്യം നേരിടുന്ന പൊതുവായ പ്രശ്നങ്ങളിലും ലീഗിന് സ്വന്തമായ ഒരു നിലപാട് ഇല്ല എന്നത് പരിഹാസ്യം തന്നെ. " ഇന്ത്യയിലെ മുസ്ലിം സമുദായങ്ങളെ പാപ്പരാക്കുന്നതില്‍ ആഗോളവല്‍കരണം വലിയ പങ്കു വഹിച്ചു " എന്ന് രാജ്ജീന്ദര്‍ സച്ചാര്‍ പോലും പറയുകയുണ്ടായി .എന്നാല്‍ ലീഗിന്റെ സമുദായ പ്രേമം എത്രത്തോളം കപടമായിരുന്നു എന്ന് ലീഗിന്റെ തലപ്പത്തുള്ള വ്യവസായ വാണിജ്യ പ്രമുഖര്‍ ആഗോളവല്‍കരണത്തെ കണ്ണടച്ച് അനുകൂലിച്ചപ്പോള്‍ മനസ്സിലായി .
ആണവകരാറിന്റെ പേരില്‍ സാമ്രാജ്യത്വത്തിന് വേണ്ടി ദാസ വേല ചെയ്യേണ്ടി വന്നപോഴും ,അന്താരാഷ്ട്ര ആണവ ഊര്‍ജ സമിതിയില്‍ ഇന്ത്യ ഇറാനെതിരെ വോട്ട് ചെയ്തപ്പോഴും ലീഗിന്റെ അഖിലേന്ത്യാ പ്രസിഡണ്ട്‌ കേന്ദ്ര മന്ത്രിസഭയിലെ അര മന്ത്രി ആയിരുന്നു എന്നോര്‍ക്കണം .
ആയിരകണക്കിന് പലസ്തീന്കാരുടെ ഘാതകനായ ഷാരോണിന്റെ ഇന്ത്യ സന്ദര്‍ശനത്തില്‍ കേരളത്തിന്റെ ഉപഹാരം സമര്പിച്ചതും ലീഗുകാരുകൂടി ഉള്‍പെട്ട ആന്റണി സര്കാരയിരുന്നു എന്നോര്കുമ്പോള്‍ കണ്ണ് തള്ളിപോകും ,കാരണം അന്ന് സകല മുസ്ലിങ്ങളും നമസ്കാരാനന്തരം പലസ്തെനിലെ സഹോദരന്മാരുടെ ശാന്തിക്കും സമാധാനത്തിനും വേണ്ടി പള്ളികളില്‍ ഇരുന്നു അല്ലാഹുവിനോട് കേണു പ്രാര്‍ത്ഥന നടത്തുമ്പോള്‍ സമുദായത്തിന്റെ ലീഗിന് ഘാതകന് പൂമാല ചാര്‍ത്തികൊടുക്കുന്നതിലായിരുന്നു പ്രിയം.
ആന്റണി മുഖ്യ മന്ത്രി ആയിരിക്കുമ്പോള്‍ ഡല്‍ഹിയില്‍ ബി ജെ പി യേതര മുഖ്യമന്ത്രിമാരും ,വിദ്യഭ്യസമാന്ത്രിമാരും ബി ജെ പി യുടെ വിദ്യാഭ്യാസ കാവിവല്‍ക്കരനതിനെതിരെ ഒത്തു ചേരുകയുണ്ടായി .എന്നാല്‍ ആന്റണി യും ലീഗ് നേതാവായിരുന്ന വിദ്യാഭ്യാസ മന്ത്രിയും അവിടെ എത്തിയില്ല. എന്നാല്‍ അധികാരം കയ്യില്‍ ഇല്ലാത്ത സമയത്ത് 'മതമില്ലാത്ത ജീവന്റെ ' പേരും പറഞ്ഞു മതമുള്ള ഒരു ജീവന്‍ തള്ളി കെടുത്താന്‍ മുന്നിലുണ്ടായിരുന്നത് ലീഗ് ആയിരുന്നു എന്ന് ഓര്‍ക്കുമ്പോള്‍ അധികാര മോഹത്തിന്റെ തീവ്ര സ്ഥിതി യിലാണ് ലീഗ് എന്ന് മനസിലാക്കാം .
ഗുജറാത്‌ കലാപതിനാസ്പദമായി ആനന്ദ് പദ് വര്‍ദ്ധന്‍ രചിച്ച 'രാം കെ നാം ' മലപ്പുറം ജില്ലയില്‍ മാത്രം നിരോധിച്ചത് മുസ്ലിം ലീഗിന്റെ മൌനാനുവാദത്തോടെ ആയിരുന്നില്ലേ?.
മലബാറിലും മലപ്പുറം ജില്ലയിലും ലീഗ് നടപ്പിലാക്കി എന്ന് പറയുന്ന 'വിദ്യാഭ്യാസ വിപ്ളവം' സ്വാശ്രയ -സ്വകാര്യ സ്ഥാപനങ്ങളുടെ പ്രളയ കൂത്തായിരുന്നു. മെഡിക്കല്‍ ,എന്ജിനീരിംഗ് ,സയന്‍സ് തലത്തില്‍ ഒരൊറ്റ പൊതു സ്ഥാപനം പോലും മലപ്പുറത്ത്‌ കൊണ്ട് വരാന്‍ ലീഗ് ശ്രമിക്കുകയുണ്ടായില്ല .ബി എഡ് കോളേജ് പോലും സ്വകാര്യ വ്യക്തികള്‍ക്ക് പതിച്ചു നല്‍കി പണത്തോട് കൂറ് കാട്ടുകയാണ് ലീഗ് ചെയ്തത് .
മഹിതമായ ഒരാശയത്തില്‍ നിന്നും ഉടലെടുത്ത ലീഗ് ഇന്ന് വ്യവസായ വാണിജ്യ കുത്തകകളുടെ താല്പര്യം മാത്രം സംരക്ഷിക്കുന്ന ഒരു സ്വകാര്യ കമ്പനി ആയി മാറി. കലശമായ ഭരണ മോഹത്താല്‍ നടത്തുന്ന അധികാര സേവകള്‍ സ്വന്തം സമുദായത്തിലും പൊതു ജന മധ്യത്തിലും ലീഗിനെ പരിഹാസ്യമാക്കി കൊണ്ടിരിക്കുകയാണ് .
'മുസ്ലിം ' എന്ന പേര് വെച്ച് മുസ്ലിങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ഒരേ ഒരു പാര്‍ട്ടി 'മുസ്ലിം ലീഗ്' ആണ് . അതെ 'അമുസ്ലിം ലീഗ് ' അതാണ്‌ ലീഗിന് ചേര്‍ന്ന പേര്.
(നന്ദിയും കടപാടും : ദേശാഭിമാനി വാരിക 2009 മാര്‍ച്ച് 22)